കോഴിക്കോട്: ടി.പി. സെന്കുമാറിനെതിരയും ജേക്കബ് തോമസിനെതിരെയും പരോക്ഷ വിമര്‍ശനവുമായി എഡിജിപി ടോമിന് ജെ. തച്ചങ്കരി. വിരമിച്ച ഉദ്യോഗസ്ഥര്‍ ന്യൂസ് മേക്കര്മാരാവാന് ശ്രമിക്കരുത്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ പുറത്തുവിടുന്നത് ശരിയല്ല. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തച്ചങ്കരി.
ഉന്നതോദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സുരക്ഷയ്ക്ക് മാത്രമായി ആറായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അന്തസിന്റെ ഭാഗമായി പലരും സേനയിലെ വലിയൊരു വിഭാഗത്തെ ഉപയോഗിക്കുന്നു. ഇവരുടെ ശമ്പളത്തിനായി ചെലവഴിക്കുന്നത് ഖജനാവിലെ പണമാണ്. പലരും വിരമിച്ചശേഷവും പോലീസുകാരെ ഉപയോഗിക്കുന്നു. നിലവില്‍ പോലീസിന്റെ യഥാര്‍ത്ഥ ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്.
പണിയെടുക്കാതെ സുഖമായി ജീവിക്കാനുള്ള ജോലിയായി ചില പോലീസുകാര്‍ ഇതിനെ കാണുന്നു. സുരക്ഷാ ചുമതലയില്‍ നിന്ന് പോലീസുകാരെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ സ്വാധീനമുപയോഗിച്ച് എല്ലാവരും സുരക്ഷക്കായി പോലീസുകാരെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: