കറുകച്ചാല്‍: കറുകച്ചാല്‍ ടൗണ്‍ കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ 4 അപകടങ്ങള്‍ക്ക് സാക്ഷിയായി. നിയമങ്ങള്‍ പാലിക്കാതെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലാണ് അപകടകാരണമെന്നാണ് ആരോപണം. അപകടങ്ങള്‍ നടന്നതെല്ലാം കറുകച്ചാല്‍ ടൗണില്‍ തന്നെയാണ്. അമിത വേഗത്തില്‍ മണിമല റോഡില്‍ നിന്നും വാഴൂര്‍ റോഡില്‍ സ്റ്റാന്‍ഡിലേക്ക് വന്നു കയറുന്ന ബസുകള്‍ കാല് നടക്കാര്‍ക്കും സ്റ്റാന്‍ഡില്‍ നില്‍ക്കുന്നവര്‍ക്കും ഭീഷണിയാണ്. ഇതു നിയന്ത്രിക്കാന്‍ ബമ്പുകളോ വേഗത്തടകളോ റോഡിലില്ല.
അന്യ വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കരുതെന്ന് ബോര്‍ഡുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മറ്റു വാഹനങ്ങളും ബസ് സ്റ്റാന്ഡിനകത്തുകൂടിയാണ് വേഗത്തില്‍ കടന്നു പോകുന്നത്. ടൗണില്‍ സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കാന്‍ ആളുണ്ടെങ്കിലും പാഞ്ഞു വരുന്ന വാഹനങ്ങള്‍ നിര്‍ത്താറില്ല. ലക്ഷങ്ങള്‍ മുടക്കി ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഇതു പ്രവര്‍ത്തിക്കുന്നില്ല.
അപകടങ്ങളെല്ലാം നടന്നത് സ്റ്റാന്‍ഡിന് സമീപത്താണ്. 24ന് കാറ് ബസ് സ്റ്റാന്‍ഡില്‍ ബസു കാത്തു നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. 22ന് രാത്രിയില്‍ മണിമല റോഡില്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ കാല് നടയാത്രികനെ ബൈക്കിടിച്ചു തെറിപ്പിച്ചു. 18ന് ബസ്സാന്ഡിനു സമീപം റോഡു കുറുകെ കടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയിടിച്ചു യുവാവിനു പരിക്കേറ്റു. 26ന് വൈകിട്ട് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അമ്മയ്ക്കും മകനും പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: