കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രിയിലെ നഴ്സായ 23കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആശുപത്രിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. ചൊങ്കോട്ട താലൂക്കില്‍ പാമ്പോളി സ്വദേശിയായ സാമുവല്‍ (സാമി-52) പോലീസ് വ്യാഴാഴ്ച്ച തമിഴ്നാട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. 2016 സെപ്റ്റംബറിലാണ് പീഡനം നടക്കുന്നത്. രാത്രിയില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് യുവതിയെ ഇയാള്‍ പീഡിപ്പിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയില്‍ മറ്റൊരു ജീവനക്കാരിയും യുവതിയും മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ രോഗിയെത്തിയപ്പോള്‍ റൂം ശരിയാക്കുന്നതിനായി യുവതിയെത്തിയപ്പോള്‍ ലൈറ്റ് കത്താതിരുന്നതിനെത്തുടര്‍ന്ന് സെക്യൂരിറ്റിയായ സാമുവലിനെ സഹായത്തിന് വിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ മുറി അകത്ത് നിന്ന് പൂട്ടുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. നാണക്കേടിനെതുടര്ന്ന് പീഡനം വിവരം പുറത്ത് അറിയിക്കാതിരിക്കുകയായിരുന്നു.
പിന്നീട് വിവാഹിതയായ യുവതി നാലു മാസത്തിന് ശേഷം ഭര്‍ത്താവുമൊത്ത് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തമിഴ് നാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സി. ഐ ഷാജു ജോസ്, എസ്.ഐ എ.എസ് അന്‍സല്‍, എസ്.ഐ സേവ്യര്‍, പോലീസുകാരയ ജോണ്സണ്, നവാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: