കോഴിക്കോട്: പൊതു സിവില്‍കോഡ് രാജ്യത്തിന്റെ ബഹുസ്വരത നഷ്ടപ്പെടുത്തുമെന്നുള്ളതും ഇതിനുപിന്നില്‍ ഹിന്ദുകോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. ചേകനൂര്‍ മൗലവി അനുസ്മരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തിനാവശ്യമുള്ളത് ഒരു കുടുംബ നിയമമാണ്. മതസ്വാതന്ത്ര്യത്തില്‍ പൊതു സിവില്‍കോഡ് മാറ്റം വരുത്തുമെന്ന വാദത്തിന് കഴമ്പില്ല. എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവര്‍ക്ക് വരും കാലത്തുണ്ടാകുന്ന സ്ത്രീ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ല. മുന്‍കാലങ്ങളില്‍ രാജ്യം ഭരിച്ച പാര്‍ട്ടികള്‍ക്ക് നിയമത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ സാധിച്ചില്ലെന്നും ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
സെമിനാറില്‍ ബീരാന് കുട്ടി കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. എന്‍. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, വി.പി. സുഹ്റ, സ്വാമി വിശുദ്ധാനന്ദ സരസ്വതി, റവ. ഡോ. ടി. ഐ. ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: