തിരുവനന്തപുരം: കവിയൂര്‍ പീഡന കേസിലെ ഏക പ്രതി ലതാ നായരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐ. അപേക്ഷ അടുത്ത മാസം 8ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പരിഗണിക്കും.
ഇതിന് മുന്‍പും ഇത്തരം ആവശ്യം കാണിച്ച് സിബിഐ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അന്ന് ലതാനായര്‍ക്ക് സമ്മതം ഇല്ല എന്ന കാരണത്താല്‍ സിബിഐയുടെ ഈ ആവശ്യം തള്ളിയിരുന്നു. കവിയൂര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണന് നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാരായണന് നമ്പൂതിരിയുടെ മകള്‍ അനഘ പല തവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
കിളിരൂര്‍ കേസിലെ പ്രതിയായ ലതാനായര്‍ അനഘയെ രാഷ്ട്രീയ – സിനിമാരംഗത്തെ ഉന്നതര്‍ക്ക് കാഴ്ച്ചവച്ചതിന്റെ അപമാനത്താലാണ് നാരായണന് നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്ന അദ്ദേഹത്തിന്റെ കുടുംബാംങ്ങളുടെയും െ്രെകം പത്രാധിപര്‍ ടി.പി. നന്ദകുമാറിന്റെയും ആരോപണം. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: