ന്യൂദല്‍ഹി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിലും ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദ്ദനമേറ്റ കേസിലും പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
രോഗബാധിതയായ അമ്മയെ കാണുന്നതിനായി കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം ജസ്റ്റിസുമാരായ എ.എം.സപ്രെ, പി.സി.പന്ത് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാന്‍ സിബിഐക്ക് നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്റെയും ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഷഹീര്‍ ഷൗക്കത്തലി കേസില്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച ജാമ്യത്തില്‍ ഈ മാസം ഏഴിനാണ് സുപ്രീംകോടതി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: