ചാലക്കുടി: സര്‍ക്കാര്‍ രേഖയില്‍ വാസയോഗ്യമായ ഓട് വീട് കനത്ത മഴയില്‍ തകര്‍ന്നു. മേലൂര്‍ പൂലാനി കുറുപ്പം ആനാ പറമ്പില്‍ അമ്മിണി കുട്ടപ്പന്റെ വീടാണ് വെള്ളിയാഴ്ച പൂലര്‍ച്ചെ അഞ്ചരയോടെ തകര്‍ന്നത്. വീടില് കിടന്നുറങ്ങിയിരുന്ന കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാല പഴക്കത്തെ തുടര്‍ന്ന് വീടിന്റെ മുന്‍ ഭാഗവും നടുവിലെ മുറിയുടെ മരവും ഓടും പൂര്‍ണ്ണമായി തകര്‍ന്നു താഴേക്ക് വീഴുകയായിരുന്നു.
വശങ്ങളിലെ മുറിയിലായിരുന്നു അമ്മിണി, മകന് ജീമോന്‍, ഭാര്യ സരിത മക്കളായ ഡിയ, ജിയ എന്നിവര്‍ കിടന്നിരുന്നത്. മുറിയുടെ മരവും ഓടും തകരുന്ന ഒച്ച കേട് മുറിയില്‍ നിന്ന് പുറത്തേക്ക് കടക്കുവാന്‍ സാധിച്ചതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും വാസ യോഗ്യമായ വീടെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്തി ബന്ധപ്പെട്ട അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വീടിനായി അപേക്ഷ നല്‍കിയിരുന്നതെങ്കിലും വാസയോഗ്യമായ വീട്ടായതിനാല് അപേക്ഷ നിരസിക്കുകയായിരുന്നു വെന്നും ബിപിഎല്‍ റേഷന്‍ കാര്‍ഡായിരുന്ന ഇവരര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ എപിഎല്‍ ആയി. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: