തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലേതുപേലെ തലസ്ഥാനത്തും സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ കാരായി രാജനും സംഘവും തങ്ങളുടെ ‘പണി’ തുടങ്ങി. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ കാരായി രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ട്.
ഇതേ തുടര്‍ന്ന് എറണാകുളത്തായിരുന്നു താമസം. തിരുവനന്തപുരം ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎം നേതൃത്വം കാരായിയെ തലസ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു, ചിന്തയില്‍ പ്രൂഫ് റീഡറെന്ന തസ്തികയില്‍ ജോലി ലഭിച്ചു എന്ന് കാണിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയാണ് തിരുവനന്തപുത്ത് എത്തിയത്; സഹായത്തിനായി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകന് എന്ന നിലയില്‍ എം.വി. ജയരാജനും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ഇടയ്ക്കിടെ തലസ്ഥാനത്തെ സിപിഎം യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനുശേഷം ദിനംപ്രതി നിരവധി സംഘര്‍ഷങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്താണ് സംഘര്‍ഷം. പ്രധാന പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കുക എന്ന ലക്ഷ്യവും കാരായിയുടെ ഗൂഢതന്ത്രത്തിലുണ്ട്.
ഒരാഴ്ചയായി തിരുവനന്തപുരം നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ നടന്നു വരികയാണ്. കാട്ടാക്കടയിലെയും നെയ്യാറ്റിന്‍കരയിലെയും സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലകളില്‍ പോലീസ് നിരോധാനാജ്ഞയും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന ഓഫീസും കൗണ്‍സിലര്‍മാരുടെ വീടുകളും സിപിഎം സംഘം ആക്രമിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന എംജി കോളേജിലൂടെയാണ് നഗരത്തിലെ അക്രമ പരമ്പരയ്ക്ക് തുടക്കം. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോളേജിനു സമീപം പോലീസ് സംരക്ഷണത്തില്‍ കൊടി ഉയര്‍ത്തി.
തങ്ങളുടെ പാര്‍ട്ടി അനുഭാവികളായ പോലീസ് ഓഫീസര്‍മാരെ സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളില്‍ നിയമിച്ച ശേഷമാണ് സംഘര്‍ഷം ഉണ്ടാക്കുന്നത്.
മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് ക്വട്ടേഷന്‍ സംഘമാണ് അക്രമം നടത്തുന്നത്. ഇത്തരത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് ആറ്റുകാലില്‍ സംഘര്ഷത്തിനെത്തിയ ഗുണ്ടയെ നാട്ടുകാര്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ സിപിഎം ഗുണ്ടയായ ഹൈവേ കണ്ണന് ക്വട്ടേഷന്‍ നല്കി എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈവേ കണ്ണന് സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ്. ശ്രീവരാഹത്ത് ആര്‍എസ്എസ് സേവാ പ്രമുഖനെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഹൈവേ കണ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: