നാദാപുരം: കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. റെയ്ഡിനിടെ കണ്ടെത്തിയത് ശുചിതമാനദണ്ഡങ്ങള് പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍. ഇന്നലെ രാവിലെയാണ് ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ടൗണിലെ ബേക്കറി ,ഹോട്ടല്‍,കൂള്‍ബാര്‍ ,മത്സ്യമാര്‍ക്കറ്റ് തുടങ്ങിയ 30 സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
ഇതില്‍ പതിനൊന്നു സ്ഥാപനങ്ങള്‍ ആരോഗ്യ ശുചിത്വ മാന ദണ്ഡങ്ങള്‍ ഡിആന്‍ഡ്ഒ ട്രേഡ് ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.ഹോട്ടലുകളില്‍ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ നിലയില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ കണ്ടെടുത്തു നശിപ്പിച്ചു.
ടൗണിലെ ലബക്ക് ലാന്റ് ഹോട്ടലില്‍ നിന്ന് പഴകിയ ചിക്കന്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തുനശിപ്പിച്ചു .ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടിലാണെന്നും പരിശോധനയില്‍ വ്യക്തമായി. ബേക്കറികളില്‍ നിന്ന് കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും ബേക്കറി ഉല്പ്പന്നങ്ങള്ക്കുമൊപ്പം കാലാവധി രേഖപ്പെടുത്താത്ത പാക്കറ്റ് പലഹാരങ്ങളും കണ്ടെടുത്തു.
ഈ സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകളിലായി 9000 രൂപ പിഴ ചുമത്തി. സിഗരറ്റു വില്‍പ്പന നടത്തിയതിന് കോട് പാ വകുപ്പ് പ്രകാരം കെ.വി കൂള്‍ബാര്‍ എന്ന സ്ഥാപനത്തിന് 200 രൂപ പിഴ ചുമത്തി. ബെയ്ക് ലാന്റ് ,ഫില്ലി റെസ്റ്റോറന്റ് ,സാഗര്‍ ഹോട്ടല്‍,ശ്രീനാഥ് ഹോട്ടല്‍,കെ.വി ഫ്രൂട്സ് ആന്‍ഡ് കൂള്‍ബാര്‍ ,ഉഷസ് ഹോട്ടല്‍,അരോമ ബേക്കറി, ബെയ്ക് ഹൗസ് മോഡേണ്‍ ബേക്കറി ,ഹോട്ടല്‍ കോര്‍ണര്‍ ,എന്നീ സ്ഥാപനള്‍ ക്കെതിരെയാണ് പിഴ ചുമത്തിയത്.പരിശോധനയില്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ്ബാബു,ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥരായ ഭാവന,സി. രാജീവന്,സി. പ്രസാദ്, ആര്. ദീപലേഖ,ജവഎമിമ എന്നിവര്‍ സംബന്ധിച്ചു .തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ,ജലപരിശോധന റിപ്പോര്‍ട്ട് ,ജൈവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം എന്നിവ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഗ്രാമ പഞ്ചായത്തു സിക്രട്ടറി പി.എം സുരേഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: