കോഴിക്കോട്: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരേയുമുണ്ടായ അക്രമം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം തയ്യാറാകുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമം.
അക്രമത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാനാവുന്നില്ല.
പോലീസിന്റെ കണ്മുന്നില് വെച്ചാണ് ബിജെപി ഓഫീസിനു നേരെ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ അക്രമം നടത്തിയത്. അക്രമികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാന്‍ പോലീസിനാകുന്നില്ല.
സിപിഎം അക്രമങ്ങളെ തുടര്‍ന്ന് സൈ്വരജീവിതം തകരുന്ന സാഹചര്യമാണുള്ളത്. അക്രമം തുടര്‍ന്നാലുണ്ടാകുന്ന സമാധാന ഭംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായിരിക്കും ഉത്തരവാദികള്‍. സമാധാന ശ്രമങ്ങളെ എന്നും പിന്തുണച്ചവരാണ് ആര്‍എസ്എസ്. എന്നാല്‍ ഏകപക്ഷീയമായി സമാധാനം ഉണ്ടാക്കാന്‍ ആകുമെന്ന് സിപിഎം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: