തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ സിപിഎം ആക്രമണം നടത്തുന്നത് ഇത് രണ്ടാതവണ. സപ്തംബറിലും ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയിരുന്നു. അന്ന് ബോംബെറിഞ്ഞ് വാതിലുകള്‍ക്കും ജനലുകള്‍ക്കും കേടുപാടുകള്‍ വരുത്തി, അന്നത്തെ ദൃശ്യവും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
എന്നാല്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് പോലീസ് ദൃശ്യങ്ങള്‍ അവഗണിച്ചു. കൃത്യം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടകൂടാന്‍ പോലീസ് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ഇന്നലത്തെ ആക്രമണം. സിസിടിവി ദൃശ്യങ്ങളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ വ്യക്തമായതോടെയാണ് പോലീസ് നടപടികള്‍ ആരംഭിച്ചത്.
കഴിഞ്ഞ ജൂണില്‍ ബിജെപി ജില്ലാകമ്മറ്റി ഓഫീസിനു നേരെയും അക്രമിസംഘം പെട്രോള്‍ ബോംബേറ് നടത്തിയിരുന്നു. അന്നു തന്നെ നേമം മണ്ഡലത്തിലെ ഒ.രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസും അടിച്ചു തകര്‍ത്തു. ഈ കേസുകളിലെ പ്രതികളെയൊന്നും പോലീസ് പിടികൂടുകയോ കേസ് അന്വേഷണം കാര്യക്ഷമമായി നടത്തുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: