തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷം തുടരുന്നതിനാല്‍ മൂന്ന് ദിവസത്തേക്ക് കളകട്ര് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു. പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷ ശക്തമാക്കി.
450 പോലീസുകാരെ അധികമായി വിവിധ പ്രദേശങ്ങളില്‍ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. അക്രമം നടത്തിയ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു. പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍ നീക്കംചെയ്യാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
നെയ്യാറ്റിന്‍കര, കാട്ടാക്കട മേഖലകളില്‍ സിപിഎം അക്രമത്തെ തുടര്‍ന്ന് രണ്ട് താലൂക്കുകളിലെ ചില പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രഖ്യാപിച്ച നിരോധാനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഇത് കൂടാതെയാണ് അക്രമ സംഭവങ്ങളെ തുടര്‍ന്ന് നഗരത്തിലും നിരോധാനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: