കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ മലയാളി താരം പി.യു.ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയപരിധി കഴിഞ്ഞെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്. കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയെന്നും ഫെഡറേഷന് വ്യക്തമാക്കി.
ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന് നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: