ഹരിപ്പാട്: കാര്‍ത്തികപ്പള്ളി മഹാദേവികാട്ട് ഡിവൈഎഫ്ഐ നടത്തിയ അക്രമത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. പുളിക്കീഴ് പാലത്തിന് വടക്കുഭാഗം വാര്യങ്കാട് വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു അക്രമം.
മഹാദേവികാട് സുധി ഭവനത്തില്‍ സുധി (28), സോജന് നിവാസില്‍ സോജന് (32), ഉദേഷ് ഭവനത്തില്‍ വിജേഷ് (30), കാക്കച്ചിറയില്‍ സൂരജ് (19), പ്രവീണ്‍ (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. സോജന്, സൂരജ്, വിജേഷ് എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജിലും മറ്റ് രണ്ടുപേരെ ഹരിപ്പാട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
നങ്ങ്യാര്‍കുളങ്ങര സ്വദേശിയും കിഷോറിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സോജന്, സൂരജ്, വിജേഷ് എന്നിവര്‍ക്ക് തോളിനും വയറിനും മുഖത്തുമാണ് കുത്തേറ്റിരിക്കുന്നത്. തൃക്കുന്നപ്പുഴ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
സിപിഎമ്മുകാര്‍ വീട് തകര്‍ത്തു
ചാരുംമൂട്: സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് നൂറനാട് ടൗണ്‍ നടത്തിയ ബിജെപി പ്രതിഷേധ പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങിയ ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് വൈശാഖിന്റെ പണയിലുള്ള വീട്ടില്‍ രാത്രി 11.30 മണിയോടെ അക്രമം നടത്തി. വീടിന്റെ ജനല്പാളികള് കല്ലേറില്‍ തകരുകയും മുറിയില്‍ കിടന്നുറങ്ങിയ കുഞ്ഞിനും വൈശാഖിന്റെ അമ്മയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: