മാരാരിക്കുളം: എറണാകുളം- കായംകുളം പാസഞ്ചര്‍ തീവണ്ടി മണിക്കൂറുകളോളം മാരാരിക്കുളത്ത് പിടിച്ചിട്ടത് സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. ഒരുമണിക്കൂര്‍ വൈകി എറണാകുളത്തു നിന്നു പുറപ്പെട്ട വണ്ടിയാണ് ഏതാണ്ട് ഒരുമണിക്കൂറിലേറെ വീണ്ടും മാരാരിക്കുളത്ത് പിടിച്ചിട്ടത്. മറ്റു തീവണ്ടികള്‍ക്ക് കടന്നുപോകുന്നതിനാണ് പാസഞ്ചര്‍ പിടിച്ചിട്ടതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ രണ്ടര മണിക്കൂറിലേറെ തീവണ്ടി വൈകി. പാസഞ്ചര്‍ വണ്ടി വൈകുന്നതും പതിവായിരിക്കുകയണ്. സംഭവത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ മാരാരിക്കുളം സ്റ്റേഷന് മാസ്റ്ററെ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: