ഗുരുവായൂര്‍: ദര്‍ശനത്തിനു വന്ന വൃദ്ധയെ തളളിയിട്ട് കാലൊടിച്ച സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് അപകടം പറ്റിയ കുഞ്ഞു ലക്ഷമിയമ്മയുടെ ബന്ധുക്കള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഉപരോധിച്ചു.
ഇന്നലെ രാവിലെ 11ന് ക്ഷേത്രനടയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയതിനു ശേഷം കുഞ്ഞു ലക്ഷി അമ്മയുടെ മകന് സുധീര്‍, മകള്‍ ബേബി, സഹോദരപുത്രന് സുരേഷ് ബാബു, ഭാര്യ ബിന്ദു, മകള്‍ ദേവിക എന്നിവര്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേറ്ററെ ഉപരോധിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ശിവശങ്കരന് , ജയശ്രീ എന്നിവരെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം സി.പി.എം അനുകൂല സ്റ്റാഫ് സംഘടനാ പ്രവര്‍ത്തകര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസ്, ദേവസ്വം ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് ദേവസ്വം ചെയര്മാന് പീതാംബരക്കുറുപ്പ് , അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശിധരന് എന്നിവരേയും മറ്റു ഭരണ സമിതിയംഗങ്ങളേയും ഉപരോധിച്ച് സസ്പെന്ഷന് നടപടി ബലമായി പിന്‍വലിപ്പിക്കുകയായിരുന്നു.
അതേസമയം കാവല്ക്കാരുടെ ഗുണ്ടായിസം മൂലം ഗുരുവായൂരില്‍ ഭര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ആവശ്യപ്പെട്ടു.
ഇതില്‍ ഒടുവിലത്തെ സംഭവമാണ് കുഞ്ഞിലക്ഷ്മിയന്നയ്ക്കു നേരെയുണ്ടായ അക്രമം. ഇത്തരം കാര്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ദേവസ്വം ഭരണാധികാരികള്‍ക്കും മന്ത്രിയ്ക്കും സാധിക്കില്ലായെങ്കില്‍ ക്ഷേത്ര ഭരണം ഭക്തജനങ്ങള്‍ക്ക് തിരിച്ചു കൊടുക്കും വരെ സമരം ചെയ്യുമെന്നും സമിതി ഭാരവാഹികളായ എം ‘ബിജേഷ്, മോഹന്‍ദാസ് ചേലനാട് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: