വണ്ണപ്പുറം: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ അപകടഭീഷണി ഉയര്‍ത്തി വന്മരങ്ങള്. പലതും ഏത് സമയവും വീഴാവുന്ന നിലയിലാണ്. തീരെ വീതി കുറവുള്ളതും കയറ്റവും വളവുമുള്ള വഴിയാണിത്.
മൂവാറ്റുപുഴ വണ്ണപ്പുറം ഭാഗങ്ങളില്‍ നിന്നും ഹൈറേഞ്ച് മേഖലയിലേക്ക് എത്തിച്ചേരുവാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. കല്പകക്കാനത്ത് അടുത്തിടെ മരം വീണ് ഗതാഗത തടസം ഉണ്ടായി. വളരെ സമയം എടുത്താണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡിനോട് ചേര്‍ന്നുള്ള മണ്‍തിട്ടയില്‍ ചാഞ്ഞ് നില്ക്കുന്ന മരങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. അപകട സാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ചെവികൊണ്ടിട്ടില്ല.
രാത്രി സമയത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടാല്‍ പുനസ്ഥാപിക്കുവാന്‍ ഏറെ നേരം വേണ്ടിവരും. കള്ളിപ്പാറയിലാണ് ഏറ്റവും അപകട ഭീഷണി ഉയര്‍ത്തി മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്.സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയോരത്താണ് ഏത് സമയവും മറിഞ്ഞ് വീഴാവുന്ന നിലയില്‍ മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത്.
വണ്ണപ്പുറം മേഖലയില്‍ നിന്നും ഹൈറേഞ്ചിനുള്ള പ്രധാന പാതയായിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റുവാന്‍ അധികൃതര്‍ കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നത്. ഈ പാതയിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മുഴുവന്‍ മരങ്ങളും വെട്ടി മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: