തിരുവനന്തപുരം: തൊഴില്‍ വകുപ്പ് സംസ്ഥാനത്തെ വിവിധ സെക്യൂരിറ്റി ഏജന്‍സികളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി. ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ മൂന്നു റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീണ്ടു. പരിശോധനയില്‍ 14 ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, 101 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ സതേണ്‍, സെന്‍ട്രല്‍, നോര്‍ത്ത് എന്നിങ്ങനെ മൂന്നു മേഖലകളിലായി 79 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3500 ഓളം സെക്യൂരിറ്റി ജീവനക്കാരുടെ വിഷയം കൈകാര്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: