മട്ടന്നൂര്‍: യുവതിയെ വീട് നിര്‍മ്മിക്കാന്‍ സഹായ വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും നേതാവും ഉള്‍പ്പെടെയുള്ള നാലുപേര്‍ അറസ്റ്റിലായി. വ്യാപാരിയും ഐഎന്‍ടിയുസി നേതാവുമായ മട്ടന്നൂര്‍ കല്ലേരിക്കര ഷര്ബിനാസില് ആമേരി മുസ്തഫ (55), റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മട്ടന്നൂര്‍ നഗരസഭാ ഓഫീസിന് സമീപത്തെ ഫെമിനാസില് ലോങ്ങ് മുസ്തഫ എന്ന സി.മുസ്തഫ (50), കൂത്തുപറമ്പ് കോട്ടയത്തങ്ങാടിയിലെ ദാവൂദ് മന്‍സിലില്‍ കെ.പി.ദാവൂദ് (40), മെരുവമ്പായിലെ മനാഫ് മഹല്ലില്‍ സി.എം.മുഹമ്മദാലി (40) എന്നിവരാണ് പിടിയിലായത്.
തലശ്ശേരി സ്വദേശിനിയായ യുവതിയെ ഇവര്‍ മാനന്തവാടി, കണ്ണൂര്‍, നരയമ്പാറ എന്നിവടങ്ങളിലെ വീടുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മൂന്നുമാംസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് മക്കളുടെ മാതാവാണ് യുവതി. തലശ്ശേരിയില്‍ വിവാഹം കഴിച്ചുകൊണ്ടുവന്ന യുവതിയെ പിന്നീട് ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന മക്കളോടൊപ്പം തലശ്ശേരിയിലെ വാടകവീട്ടില്‍ താമസിച്ചുവരികായിയിരുന്നു ഇവര്‍.
വീട് നിര്‍മ്മിക്കാന്‍ മഹല്ലുകമ്മറ്റിയുടെ കത്തുമായി ഉദാരമതികളുടെ സഹായം തേടുന്നതിനിടയിലായിരുന്നു പ്രതികളുമായി പരിചയപ്പെട്ടത്. സ്ഥലംവാങ്ങിക്കൊടുക്കാമെന്നും അവിടെ വീടുവെച്ചുകൊടുക്കാമെന്നും പറഞ്ഞ് ഇവര്‍ യുവതിയെ പീഡിപ്പിച്ച ശേഷം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: