കുറ്റിയാടി: കൃഷി ഓഫീസറും മലയോര മേഖലയിലെആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തതിനാല്‍ മിക്ക കൃഷി ഭവനുകളുടെയും പ്രവര്‍ത്തനം താളം തെറ്റി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വേളം,കുറ്റിയാടി, കാവിലുംപാറ കുന്നുമ്മല്‍ നരിപ്പറ്റ പഞ്ചായത്തുകളിലാണ് കൃഷി ഓഫീസര്‍ ഇല്ലാത്തത്. ഇവയില്‍ ചിലതില്‍ കൃഷി അസിസ്റ്റന്റും ആവശ്യത്തിന് മറ്റ് ജീവനക്കാരും ഇല്ലാത്ത സ്ഥിതിയാണ്. കൃഷി ഓഫീസര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ മറ്റ് കൃഷി ഓഫിസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ബന്ധപ്പെട്ട ഓഫിസില്‍ എത്തുന്ന ഓഫീസര്‍മാര്‍ക്ക് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുന്നില്ല. കാലവര്‍ഷം തുടങ്ങിയതിനുശേഷം നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ക്കായി അനുവദിച്ച ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഏറ്റെടുത്ത് നടപ്പാക്കാന്‍ ഓഫീസര്‍മാരില്ലാത്തതിനാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളായ ഒരുമുറം പച്ചക്കറിപദ്ധതി,കേരഗ്രാമംപദ്ധതിനെല്കൃഷി വികസനപദ്ധതി തുടങ്ങിയവയെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. കൃഷി നാശം നേരിട്ടകര്ഷകര്ക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് വേണം. ഇത് ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. ജില്ലയിലെ നെല്ലറ എന്നറിയപ്പെട്ട വേളം പഞ്ചായത്തിലും നാളികേര കൃഷിയുടെ കേന്ദ്രങ്ങളായ മറ്റു പഞ്ചായത്തുകളിലുമാണ് കൃഷി ഓഫീസര്‍മാരുടെ സേവനം ലഭിക്കാത്തത്. കാര്‍ഷിക ജോലികള്‍ ചെയ്യേണ്ടസമയത്താണ് കൃഷി ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. വിത്ത് വളം പലതരം തൈകള്‍ എന്നിവയുടെ വിതരണമടക്കം മുടങ്ങിയ നിലയിലാണ്. ഓണത്തിന് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഒരു മുറം പച്ചക്കറി പദ്ധതിയുടെ ബോധവല്ക്കരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മറ്റ് കൃഷിഭവനുകളില്‍ സജീവമാകുമ്പോള്‍ കുറ്റിയാടി, വേളം പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തനം പാതി വഴിയിലാണ്.
സംസ്ഥാനത്ത് തന്നെ മികച്ച വിത്തുതേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന കാവിലുംപാറ നരിപ്പറ്റ പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്‍മാരില്ലാത്തത് വിത്തുതേങ്ങ സംഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയ്യല്‍ ചെന്നീരൊലിപ്പ് മണ്ഡരി തുടങ്ങിയരോഗങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവും പ്രകൃതിക്ഷോഭവും കാരണം കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍ കൃഷി ഓഫീസുകള്‍ നോക്കു കുത്തിയാവുന്നത് കര്‍ഷരെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: