കോട്ടയം: പച്ചക്കറി വില കുതിച്ച് കയറുമ്പോഴും ഹോര്‍ട്ടികോര്‍പ്പില്‍ സാധനങ്ങളില്ല.
ഉളളതിന് പൊതു വിപണിയെക്കാളും വിലക്കൂടുതലുമെന്ന് ആക്ഷേപം. പച്ചക്കറികളുടെ വില നിയന്ത്രിക്കാന്‍ തുടങ്ങിയ മിക്ക ഹോര്‍ട്ടികോര്‍പ്പിന്റെ വില്പനശാലകളും കാലിയാണ്. ഇത് സ്വകാര്യ വില്പനശാലകളെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ നാടന്‍ പച്ചക്കറികള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമില്ല . തമിഴ് നാട്ടില്‍ നിന്നാണ് കൂടുതല്‍ പച്ചക്കറികളും എത്തുന്നത്. ഇതിന് പിന്നില്‍ ഇടനിലക്കാര്‍ ഉണ്ടെന്നാണ് ആക്ഷേപം. അതേ സമയം മഴക്കാലമായതിനാല്‍ നാടന്‍ പച്ചക്കറികളുടെ ഉല്പാദനം കുറഞ്ഞതിനാലാണ് സംഭരണം കുറച്ചതെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ന്യായീകരണം.
ഹോര്‍ട്ടികോര്‍പ്പില്‍ സവാള(20.00), ക്യാരറ്റ് (90.00), ബീന്‍സ് (70.00) എന്നിങ്ങനെയാണ് വില. അതേസമയം പൊതു വിപണിയില്‍ സവാള(15.00), ക്യാരറ്റ് (80.00), ബീന്‍സ് (60.00) എന്നിങ്ങനെയാണ് വില നിലവാരം.
മിക്ക ഉല്പന്നങ്ങള്ക്കും അഞ്ച് മുതല്‍ രൂപ 10 വരെ വില വ്യത്യാസം ഉണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ വെബ് സൈറ്റില്‍ ഉല്പന്നങ്ങളുടെ വില നിലവാരം പുതുക്കുന്നില്ലെന്ന ആക്ഷേപവും ഉപഭോക്താക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: