കല്‍പ്പറ്റ: പട്ടികജാതിക്കാര്‍ക്കു മാത്രമായി രൂപം കൊടുത്ത പല നിയമങ്ങളും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പട്ടികജാതി-വര്‍ഗക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷന് ചെയര്മാന് ഡോ.പി.എന്‍. വിജയകുമാര്‍. ജില്ലാ നിയമ സഹായ അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പട്ടികജാതി-വര്‍ഗക്കാരുടെ പ്രശ്നങ്ങളും പരിമിതികളും, പ്രശ്ന പരിഹാരങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമായി ഉണ്ടാക്കിയ വനാവകാശ നിയമം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ജീവസന്ധാരണത്തിനുള്ള എല്ലാ സൗകര്യങ്ങളും അര്‍ഹര്‍ക്ക് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അത്തരം വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഉണ്ടായ നിയമത്തിന്റെ അന്തഃസത്ത ശരിയായി മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന് ഭേദഗതി കൊണ്ടുവന്നെങ്കിലും അതിലെ പല വ്യവസ്ഥകളും ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന്് നടിച്ചു. കിടപ്പാടം ഇല്ലാത്തതും പോഷകാഹാരക്കുറവുമാണ് ആദിവാസികള്‍ നേരിടുന്ന വലിയ പ്രശ്നമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി ഡോ.വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോാലീസ് മേധാവി രാജ്പാല് മീണ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.എ. ഹരിദാസ്, ഡിഎഫ്ഒ അബ്ദുള്‍ അസീസ്, ഡോ.പി. രാജേന്ദ്രന്, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ പി. വാണിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: