കോട്ടയം : ജില്ലയില്‍ പോലീസ് വ്യാപകമായി നടത്തിയ ലഹരി വിരുദ്ധ വേട്ടയില്‍ അഞ്ച് കിലോയോളം കഞ്ചാവ് പിടികൂടി.
കോട്ടയം വേളൂര്‍, കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ചെറുവള്ളി എസ്റ്റേറ്റിന് സമീപം എന്നിവടങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായി. ഒരാള്‍ രക്ഷപ്പെട്ടു.
വില്പനയ്ക്കായി വീടിനുളളില്‍ സൂക്ഷിച്ച രണ്ടര കിലോ കഞ്ചാവ് വേളൂര്‍ പാണംപടി കൊച്ചുപുരയ്ക്കല്‍ നജീബിന്റെ വീട്ടില്‍ നിന്നുമാണ് ് പിടികൂടിയത്.
വീട്ടിലെ കിടപ്പുമുറിയിലും കട്ടിലിലെ ബെഡിന്റെ അടിയിലുമായി നിരവധി പൊതികളയായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തേയില പായ്ക്കറ്റിന്റെ കൂടുകളിലാക്കിയണ് കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചത്. ഒരു കാരണവശാലും കഞ്ചാവിന്റെ മണം പുറത്തേക്ക് വരാത്ത രീതിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചേയായിരുന്നു പരിശോധന നടത്തിയത്. ഒഡീഷ, ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍.
പോലീസ് പരിശോധനയ്ക്ക് എത്തും മുമ്പേ നജീബ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പോലീസ് ഏറെ സമയം നടത്തിയ തിരച്ചലിനൊടുവിലാണ് കഞ്ചാവ് കണ്ടെത്തനായത്.
നജീബിന്റെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു.
കൂവപ്പള്ളി അമല്‍ ജ്യോതി കോളേജിന് സമീപത്ത് നിന്ന് 1.65 കിലോഗ്രാം കഞ്ചാവുമായി കൂവപ്പള്ളി പുത്തന്‍വിളയില്‍ അനന്തു(20),ഇടശ്ശേരിമറ്റം രാഹുല്‍ (21), പള്ളിവീട്ടില്‍ അന്‍ഷാദ്(21)എന്നിവരാണ് അറസ്റ്റിലായത്.
എരുമേലി, മുക്കട, മണിമല, റാന്നി തുടങ്ങിയ വനമേഖലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.
ചെറുവള്ളി എസ്റ്റേറ്റിന് സമീപമുള്ള ഇഎംഎസ് 10 സെന്റ് കോളനിയുടെ അടുത്തുള്ള വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചത്. പോലീസിനെ കണ്ട് വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അതിസാഹിസകമായി പിടികൂടി.
മലപ്പുറം എടപ്പാള്‍ കരിമ്പുലി വിജയന് എന്ന് അറിയപ്പെടുന്ന ചെറുപറമ്പില്‍ വിജയന്,(52) നാലകത്ത് മുഹമ്മദ് റഫീഖ് (42)എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ പേരില്‍ സ്ത്രീ പീഡന കേസും കഞ്ചാവ്കേസുകളും പോലീസിനെ ആക്രമിച്ച കേസുമുണ്ട്. ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: