പത്തനംതിട്ട: നിറപുത്തരിക്കുള്ള നെല്‍ക്കതിരുകള്‍ ശബരിമല സന്നിധാനത്തെത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ അച്ചന്‍കോവിലില്‍നിന്നും കൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ഇന്നലെ നടതുറന്നതിനു ശേഷം വൈകിട്ട് 5.30ക്ക് സന്നിധാനത്തെത്തിച്ചു. കൊല്ലങ്കോട്ടുനിന്നും ഭക്തര്‍ കൊണ്ടുവന്ന നെല്‍ക്കതിരുകള്‍ രാത്രി ഏഴരയോടെ സന്നിധാനത്തെത്തി.
ഇന്ന് പുലര്‍ച്ചെ 5.30ന് പതിനെട്ടാം പടിയില്‍ നിന്ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും സഹശാന്തിമാരും ചേര്‍ന്ന് നെല്‍ക്കറ്റകള്‍ തലയിലേറ്റി മണ്ഡപത്തിലെത്തിച്ച് പൂജിക്കും. തുടര്‍ന്ന് കതിരുകള്‍ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി സമര്‍പ്പിക്കും. ശ്രീകോവിലിനു ചുറ്റും നെല്‍ക്കതിരുകള്‍ അലങ്കരിച്ചതിനു ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
നിറപുത്തരിആഘോഷത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് 5ന് തുറന്നു. നിറപുത്തരി ചടങ്ങുകള്‍ക്കുശേഷം രാത്രി 10ന് നട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16ന് വൈകിട്ട് 5ന് നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: