ഇരിട്ടി: പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്ന കാരണത്താല്‍ ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ മുസ്ലീം ലീഗിലെ എം.പി.അബ്ദുറഹിമാനെ അയോഗ്യനാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഉപാധികളോടെ താത്കാലികമായി റദ്ദ് ചെയ്തു. നഗരസഭയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുക, സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുക, നയപരമായ സമിതികളില്‍ പങ്കെടുത്തു തീരുമാങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങളിലാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ മാസം 5 നായിരുന്നു അബ്ദുറഹിമാനെ അയോഗ്യനാക്കിക്കൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജഡ്ജി വിനോദ് ചന്ദ്രന് താത്കാലികമായി റദ്ദ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: