തിരുവനന്തപുരം: നടപടികളെ നിയമപരമായി നേരിടാന്‍ സിപിഎം ശ്രമിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമവാഴ്ച ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള സമീപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അക്രമം നടത്തി ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ പിന്നോട്ടാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ആ പരീക്ഷണം വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്താല്‍ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നിയമപരമായി ശിക്ഷിക്കണമെന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപകമായ അക്രമം അഴിച്ചുവിട്ട് പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്ത് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച്, ഗവണ്മെന്റിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ല. ഈ സര്‍ക്കാരിന് പകപോക്കല്‍ നയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തലേക്കുന്നില്‍ ബഷീര്‍, ഇ. ഷംസുദ്ദീന്, തമ്പാനൂര്‍ രവി, ജി. പുരുഷോത്തമന് നായര്‍, എം.എ. ലത്തീഫ്, ആര്. അപ്പുക്കുട്ടന് പിള്ള എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: