തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പൈശാചികമാണെന്നും സിപിഎം അണികളെ കൊലക്കത്തിയുമായി തെരുവിലേക്ക് പറഞ്ഞുവിടുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കൊല്ലപ്പെട്ടതില്‍ കൂടുതലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ കൊലപാതകത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പിണറായിയെ അമര്‍ഷം അറിയിച്ചിരുന്നു എന്നാല്‍ കേന്ദ്രം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചെന്നത് കള്ളപ്രചാരണമാണ് നടക്കുന്നതെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ കോടിയേരി ബാലകൃഷ്ണനും കള്ള പ്രചാരമാണ് നടത്തുന്നത്. സര്‍വ്വതും നഷ്ടപ്പെട്ടിട്ടും ബിജെപിയും ആര്‍എസ്എസും തികച്ചും ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം. കണ്ണൂരില്‍ പരാജയപ്പെട്ട അക്രമണങ്ങള്‍ തിരുവനന്തപുരത്തും പരീക്ഷിക്കുന്നു. തലസ്ഥാനത്ത് ബിജെപിയുടെ വ്യാപിച്ചതിലും വളര്‍ന്നതിലും വിളറിപൂണ്ടാണ് സിപിഎം ഇങ്ങനെ അക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അക്രമിക്കപ്പെട്ടതില്‍ മിക്കവരും പട്ടികജാതിക്കാരാണ്. ദളിത് പീഡനമാണ് സിപിഎം നടത്തുന്നതെന്നും കുമ്മനം പറഞ്ഞു. കൊലപാതങ്ങളുടെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: