കുന്നത്തൂര്‍: സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ മദ്യശാല വളഞ്ഞ വഴി തേടുന്നു. ശാസ്താംകോട്ട മണ്ണെണ്ണമുക്ക് ജങ്ഷനിലെ പൂട്ടിയ ബാറാണ് പുതിയ റോഡ് നിര്‍മിച്ച് മാനദണ്ഡം മറികടക്കാന്‍ നീക്കം നടത്തുന്നത്.
സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്തതിനാല്‍ ഈ ബാര്‍ നേരത്തെ പൂട്ടിയിരുന്നു. ഇപ്പോള്‍ ബാറിന് പിന്നിലെ കെഐപി കനാല്‍ സ്ഥലം കൈയ്യേറി റോഡ് നിര്‍മ്മാണം രഹസ്യമായി പുരോഗമിക്കുകയാണ്. 25ല്‍പ്പരം വലുതും ചെറുതുമായ വൃക്ഷങ്ങള്‍ മുറിച്ച് കടത്തുകയും ചെയ്തിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മരങ്ങളുടെ കുറ്റികള്‍ ഉള്‍പ്പെടെ നീക്കം ചെയ്തിട്ടുണ്ട്.
ഏകദേശം 300 മീറ്ററോളം റോഡ് നിര്‍മ്മാണം നടന്നിട്ടുണ്ട്. സംസ്ഥാനപാതയില്‍ നിന്നും അഞ്ചുമീറ്ററോളം മാറിയാണ് ബാര്‍ സ്ഥിതി ചെയ്യുന്നത്. പുതിയ റോഡ് വരുന്നതോടെ ഈ ദൂരപരിധി മറികടക്കാന്‍ കഴിയും.
സംസ്ഥാനപാതയിലേക്ക് തുറന്നിരിക്കുന്ന പ്രധാനഗേറ്റ് നില നിര്‍ത്തിയാണ് പുറകിലുടെ വഴിനിര്മ്മാണം. ഏഴ് വീട്ടുകാരുടെ കൂടി സ്ഥലം ലഭിച്ചാലേ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകു.
സ്ഥലം കൈയ്യേറ്റാനുള്ള നീക്കത്തിനെതിരെ സ്ഥലവാസികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചവറ എംഎല്‍എയുടെ കൂടി ഉടമസ്ഥതയിലുള്ളതാണ് ഈ മദ്യശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: