കാസര്‍ഗോഡ്: ഹോസ്റ്റല്‍ സൗകര്യമാവശ്യപ്പെട്ട് കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
പുതിയ അഡ്മിഷന് ലഭിച്ച നൂറിലധികം വിദ്യാര്‍ഥികളാണ് താമസിക്കാന്‍ ഇടം ലഭിക്കാതെ സമരം ചെയ്തത്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. സമരത്തിനിടെ വിദ്യാര്‍ഥികള്‍ ലൈബ്രറി കൈയേറി താമസം തുടങ്ങിയിരുന്നു. നായര്‍മൂല കാമ്പസിലും പടന്നക്കാട് കാമ്പസിലും വിദ്യാര്‍ഥികള്‍ ക്ളാസ് മുറിയില്‍ താമസിച്ചാണ് സമരം ചെയ്തത്.
സമരം തുടങ്ങുന്നതിന് മുന്‍പ് സ്റ്റുഡന്റ് ഡീനുമായും വൈസ് ചാന്‍സലറുമായും വിദ്യാര്‍ഥികള്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നെങ്കിലും അനുകൂലമായ മറുപടിയുണ്ടായില്ല. ഇതിനുശേഷമാണ് ക്യാമ്പസിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സമരത്തിന് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: