ചെറുപുഴ: ഹര്‍ത്താല്‍ ദിവസം തണല്‍മരം രഹസ്യമായി മുറിച്ച് നീക്കാനുള്ള പഞ്ചായത്തധികൃതരുടെ ശ്രമം പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുറിക്കാനെത്തിയവര്‍ പകുതിയാക്കി മടങ്ങി. ചെറുപുഴ പഞ്ചായത്ത് മാനദണ്ഡങ്ങള്‍ മറികടന്ന് നിയമപരമായി ചെയ്യേണ്ട, മലിനീകരണ സംവിധാനവും വെള്ളവും വെളിച്ചവുമില്ലാതെ പണിത ചെറുപുഴ മത്സ്യമാര്‍ക്കറ്റിന്റെ പേര് പറഞ്ഞാണ് സമീപത്തുള്ള മരംമുറിക്കാന്‍ ശ്രമിച്ചത്. ഭീമമായ വാടക നല്കാന് കഴിയാതെ കച്ചവടക്കാര്‍ കൈയൊഴിഞ്ഞു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റിന്റെ സുരക്ഷാ ദീക്ഷണിയുടെ പേരില്‍ ലക്ഷങ്ങളാണ് ചെറുപുഴ പഞ്ചായത്ത് ചെലവഴിക്കുന്നത്. ഒരു വശത്ത് പാര്‍ശ്വഭിത്തിയുടെ പേരില്‍ പുഴയില്‍ മണ്ണ് തളളിയും മറുവശത്ത് മരം മുറിച്ചും നടത്തുന്ന പഞ്ചായത്ത് നടപടി ചിലരുടെ കീശ വീര്‍പ്പിക്കാനാണെന്ന ആരോപണം ശക്തമാണ്. തലമുണ്ഡനം ചെയ്ത് വൃക്ഷത്തെ ഉണക്കാനാണ് അധികൃതരുടെ ശ്രമം. കാക്കേന്ഞ്ചാല് ടൗണില്‍ സ്വകാര്യ വ്യവസായിയുടെ സ്ഥാപനത്തിനു വേണ്ടിയും ഇത്തരത്തില്‍ മരം പകുതി മുറിച്ച് ഉണക്കാന്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിനെതിരെയും ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: