തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അക്രമസംഘങ്ങളില് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയിലൂടെ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ആര്.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
27-ാം തീയതി അക്രമികള്‍ തിരുവനന്തപുരത്ത് അഴിഞ്ഞാടിയപ്പോള്‍ കേരളത്തിന്റെ മുഖ്യന് എവിടെയായിരുന്നു. കണ്ണൂരില്‍ പരീക്ഷിച്ച് പരാജയപ്പെട്ടത് തിരുവനന്തപുരത്ത് നടപ്പാക്കുകയാണ് സി.പി.എം ഇപ്പോള്‍. കാരായിമാരും ജയരാജന്മാരും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
എന്ത് കൊണ്ടാണ് കേരളത്തില്‍ ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായിയോട് ചോദിച്ചതായി കുമ്മനം അറിയിച്ചു.
കേന്ദ്രത്തിന്റെ ഉത്കണ്ഠ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ രാജ്നാഥ് സിങ് സംതൃപ്തി പ്രകടിപ്പിച്ചു എന്ന തരത്തില്‍ പിണറായി കള്ളപ്രചാരണം അഴിച്ചുവിടുകയാണ് ചെയ്തത്. കോടിയേരി ബാലകൃഷ്ണനും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പ്രതികള്‍ കോണ്‍ഗ്രസുകാര്‍ ആണെന്നാണ് സി.പി.എം പറയുന്നത്. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പെരുമാറരുതെന്നും കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: