കണ്ണൂര്‍: കേരള മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള നരനായാട്ട് നടത്തി ക്കൊണ്ട് സിപിഎം മര്‍ഡര്‍ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയമടക്കം അക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വകവരുത്തുവാന്‍ ശ്രമിച്ച സിപിഎം അതില്‍ പരാജയപ്പെട്ടതിന്റെ രോഷത്തിലാണ് ആര്‍എസ്എസ് നേതാവായ രാജേഷിനെ തിരുവനന്തപുരത്ത് വെച്ച് കൊലപ്പെടുത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്ലുള്ള കൊലപാതകമാണ് ഇന്നലെ രാത്രി സിപിഎം ക്രിമിനലുകള്‍ തിരുവന്തപുരത്തെ നടത്തിയത്. കൈകള്‍ അറുത്തുമാറ്റി, നാല്പതോളം വെട്ടുകള്‍ വെട്ടിയാണ് രാജേഷിനെ കൊലപ്പെടുത്തിയത്. ഐഎസ് തീവ്രവാദികള്‍പോലും നാണിച്ചു പോകുന്ന കൊലപതാക രീതിയാണ് കേരളത്തില്‍ സിപിഎം ക്രിമിനലുകള്‍ നടപ്പില്‍ വരുത്തുന്നത്. കേരള ഭരണത്തെ നിയന്ത്രിക്കുന്നത് പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനുമായ കണ്ണൂരുകാരാണ്. ഇവരുടെ ശിങ്കിടികളായ ജയരാജന്മാരും കാരായിമാരും കേരളത്തിലെ വിവിധ മേഖലകളില്‍ ക്യാമ്പ് ചെയ്ത് അവിടെയൊക്കെ എതിര് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരെ ഉന്മൂലനം ചെയ്യുകയാണ്. സിപിഎം ആധുനിക കാലഘട്ടത്തിന്റെ ദുരന്തമാണ്.
കണ്ണൂര്‍ മോഡല്‍ കൊലപാതകം നടത്തി ജനധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവിടെയുള്ള കാലത്തോളം കേരളത്തില്‍ നടത്താന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ തുറന്നു പറഞ്ഞു. രാജേഷിന്റെ മരണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: