മിയാമി: ലാ ലീഗയ്ക്ക് മുന്നേ റയല്‍ മാഡ്രിഡ് വീണു. എല്‍ ക്ലാസിക്കോ ഇന്റര്‍ നാഷണല്‍ കപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബാഴ്ലോണ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയലിനെ കീഴടക്കി.
ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആവേശപ്പോരാട്ടാത്തില് സ്പാനിഷ് ഇന്റര്‍ നാഷണല്‍ ജെറാര്‍ഡ് പിക്വെയാണ് ബാഴ്സയുടെ വിധി നിര്‍ണായക ഗോള്‍ കുറിച്ചത്.
ബാഴ്സ വിടാനൊരുങ്ങുന്ന ബ്രസീലിയന്‍ താരം നെയ്മറുടെ ഫ്രീകിക്ക് പിക്വെ ഗോളാക്കിമാറ്റുകയായിരുന്നു.
കളം നിറഞ്ഞുകളിച്ച അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി ബാഴ്സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. മിനിട്ടുകള്‍ക്കുശേഷം ഇവാന് റാകിട്ടിക് ബാഴ്സയുടെ ലീഡ് ഉയര്‍ത്തി.
രണ്ടു ഗോള്‍ വീണതോടെ സിനദില്‍ സിദാന്റെ റയല്‍ ഉറക്കംവിട്ടുണര്ന്നു. തകര്‍ത്തുകളിച്ച അവര്‍ ഇടവേളയ്ക്ക് മുന്നേ രണ്ടു ഗോള്‍ മടക്കി ബാഴ്സയ്ക്കൊപ്പം എത്തി. മറ്റേയോ കോവാസികും മാര്കേ്ാ അസെന്‍സിയോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ഇടവേളയ്ക്കുശേഷം ഗോള്‍ നേടാനായി ഇരു ടീമുകളും വീറോടെ പൊരുതിയതോടെ മത്സരം ആവേശ ലഹരിയിലായി. ഒടുവില്‍ ജെറാര്‍ഡ് പിക്വെ നിര്‍ണായക ഗോളില്‍ ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചു.
സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയെ കൂടാതെയാണ് റയല്‍ മത്സരിക്കാനിറങ്ങിയത്.
ബാഴ്സയും റയലും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയതില്‍ റയല്‍ 93 ജയവും ബാഴ്സ 91 വിജയവും സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: