ചെന്നൈ: മാനസരോവര്‍ തീര്‍ഥാടകര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചു. ഇതിനായി 1.25 കോടി രൂപ മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി ജെ. ജയലളിത ഉത്തരവിട്ടു. 2012-13 വര്‍ഷത്തില്‍ ചൈനയിലെ മാനസരോവര്‍ ക്ഷേത്രത്തിലേക്കും നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തിലേക്കും തീര്‍ഥാടനം നടത്തുന്നവര്‍ക്കാണു യാത്ര ചെലവില്‍ സബ്ഡിഡി ലഭിക്കുക.
രണ്ടു തീര്‍ഥാടക കേന്ദ്രങ്ങളിലേക്കു 500 തീര്‍ഥാടകര്‍ക്കാണു (250 വീതം) സബ്സിഡിയുടെ പ്രയോജനം ലഭിക്കുക. വിമാനമാര്‍ഗം ചെന്നൈയില്‍ നിന്നു മാനസരോവറിലേക്ക് ഒരു ലക്ഷം രൂപയാണു ടിക്കറ്റ് നിരക്ക്. ഇതില്‍ 40,000 രൂപയുടെ സബ്സിഡി സര്‍ക്കാര്‍ നല്‍കും. മുക്തിനാഥ് സന്ദര്‍ശിക്കുന്നവര്‍ക്കു 10,000 രൂപ സബ്സിഡി ലഭിക്കും. ചെന്നൈ- മുക്തിനാഥ് റെയ്ല് വേ ടിക്കറ്റ് നിരക്ക് 25,000 രൂപയാണ്.
സബ്സിഡിക്ക് അര്‍ഹരായവരെ അപേക്ഷ സ്വീകരിച്ചു കണ്ടെത്തും. സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്ക്കു തീര്‍ഥാടനം സാധ്യമാക്കാനാണു സര്‍ക്കാര്‍ തീരുമാനമെന്നു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: