അരൂര്‍: അരൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്കഹോട്ടലുകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം.
ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളായായ ആളുകളുടെ കുറവും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കു കുറഞ വേതനം കൊടുത്താ മതിയെന്നുള്ളതുകൊണ്ടുമാണ് ഹോട്ടല്‍ മുതലാളിമാര്‍ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാന്‍ കാരണം.
ഇത്തരത്തിലുള്ള തൊഴിലാളികള്‍ ഹോട്ടലുകളിള്വൃത്തിഹീനമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത് ഫുഡ് ആന്റ് സേഫ്റ്റി ഒദ്യോഗസ്തര് ഇവര്‍ക്ക് വെണ്ട രീതിയിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നില്ലന്ന ആക്ഷേപം ശക്തമാണ്. പ്രധാന ജംക്ഷനുകളില്‍ പ്രര്‍ത്തിക്കുന്ന പല തട്ടുകടകളിലെയും അന്യസംസ്ഥനക്കാരാണ് പ്രധാന തൊഴിലാളികള്‍.
ഹോട്ടലുകള്‍ വാങ്ങുന്ന നിരക്കിനെക്കാള്‍ കുറവായതുകൊണ്ടും, രാത്രി കാലങ്ങളില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം സമയം കുറവായതുകൊണ്ടുമാണ് രാത്രി കാല യാത്രികര്‍ ഈ തട്ടുകടളെ ആശ്രയിക്കുന്നത്.
എന്നാല്‍ ഇത്തരം തട്ടുകടകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് . സുരക്ഷ ബോധവല്‍ക്കരണവും, ശുചിത്വ പരിപാലനത്തെ കുറിച്ചും ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണം അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: