കട്ടപ്പന/ തൊടുപുഴ: സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഹൈറേഞ്ച്-ലോ റേഞ്ച് മേഖലകളില്‍ പൂര്‍ണ്ണം. തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
കട്ടപ്പനയിലും തൊടുപുഴയിലും കടകമ്പോളങ്ങള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ വിവിധ ടൗണുകളില്‍ പ്രകടനം നടത്തി. അടിമാലി, നെടുങ്കണ്ടം, ചെറുതോണി, വണ്ണപ്പുറം, മൂലമറ്റം, മറയൂര്‍, കുമളി, വണ്ടിപ്പെരിയാര്‍, രാജാക്കാട് തുടങ്ങി പ്രധാന ടൗണുകളിലെല്ലാം പ്രകടനം നടന്നു. രാവിലെ തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നന
ടത്തിയിരുന്നെങ്കിലും പിന്നീട് ഇവയും നിലച്ചു.
കട്ടപ്പനയില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ ഷാജി നെല്ലിപ്പറമ്പന്‍, ജെ ജയകുമാര്‍, എസ് ജി മനോജ്, എസ് ജി മഹേഷ്, പി എന്‍ പ്രസാദ്, സി എസ് രാജേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത നാല്പത്തിരണ്ടോളം അന്യസംസ്ഥാന ജീവനക്കാരെ എറണാകുളത്തു എത്തിക്കുന്നതിനായി ഇന്നലെ രാവിലെ 11.20 ന് കട്ടപ്പനയില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ജില്ലയില്‍ വിന്യസിച്ചിരുന്നത്.പ്രകടനങ്ങളില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: