ലണ്ടന്‍: മകളെ കൊലപ്പെടുത്തിയതിന് പാക് വംശജരായ മാതാപിതാക്കളെ 25 വര്‍ഷം ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇഫ്തിഖര്‍ അഹമ്മദ്(52),ഭാര്യ ഫര്‍സാന(49) എന്നിവരെയാണ് പതിനേഴ് വയസുകാരിയായ ഷഫീലിയയെ കൊലപ്പെടുത്തിയതിന് തടവ് ശിക്ഷയ്ക്ക് വിധിച്ച് കൊണ്ട് വടക്ക് പടിഞ്ഞാറന്‍ ചെഷയറിലെ ചെസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടത്.
2003ലാണ് കേസിനാസ്പദമായ സംഭവം. മകളുടെ അമിതമായ മേക്കപ്പ് ഉപയോഗവും പാശ്ചാത്ത്യപെരുമാറ്റ രീതിയും കുടുംബത്തിന് മാനക്കേട് വരുത്തിവയ്ക്കുമെന്ന ആശങ്കയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പിതാവ് മകളെ മര്‍ദ്ദിച്ചവശയാക്കി കൊലപ്പെടുത്തിയത് കണ്ടതായി ഫര്‍സാന പറഞ്ഞിട്ടുള്ളതായി ഷഫീലിയയുടെ സഹോദരി അലീഷ കോടതിയ്ക്ക് മുന്‍പാകെ മൊഴി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്.
2003ലാണ് ഷഫീലിയെ കാണാതായത്. ആറുമാസത്തിന് ശേഷം മൃതദേഹം വിജനമായപ്രദേശത്ത് നിന്നും സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 2003 ഡിസംബറില്‍ ഇഫ്തിഖറിനെയും ഫര്‍സാനയെയും അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: