തൃപ്രയാര്‍: പാവറട്ടി പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് എങ്ങണ്ടിയൂരിലെ വിനായകന് ജീവനൊടുക്കിയ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന പട്ടികജാതിവര്‍ഗ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ഡോ. പി.എം വിജയകുമാര്‍. ജില്ലാ കളക്ടര്‍ എ. കൗശികന്, റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ എന്നിവര്‍ക്കൊപ്പം വിനായകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയതിനാല്‍ ഇക്കാര്യത്തില്‍ തത്കാലം ഇടപെടുന്നില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ പോലീസുകാര്‍ക്കെതിരെയുള്ള നടപടിയെക്കുറിച്ച് കമ്മീഷന് തീരുമാനിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പി എന്‍ വിജയകുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന പരിധിയില്‍ കേസ് വരുമോയെന്നത് പരിശോധിക്കും. വിനായകന് മര്‍ദ്ദനമേറ്റു എന്ന് തെളിഞ്ഞാല്‍ അതിന് കാരണക്കാരായ പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം.
ജില്ലാ കളക്ടര്‍ കൗശികനും, റൂറല്‍ എസ്.പിയും ഈ കേസില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു.
ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ വിനായകന്റെ അച്ഛന് നല്കിയ പരാതിപ്രകാരം കേസെടുത്തതായി റൂറല്‍ എസ്.പി കമ്മീഷനെ അറിയിച്ചു. നേരത്തെ വിനായകന്റെ വീട്ടിലെത്തിയ കമ്മീഷന് ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വലപ്പാട് സി.ഐ സി.ആര് സന്തോഷ്, പട്ടികജാതിവര്‍ഗ്ഗ സംഘടനാ നേതാക്കള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. മന്ത്രി എ.കെ. ബാലന് ഇന്ന് വിനായകന്റെ വീട് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: