ആലപ്പുഴ: സംസ്ഥാനത്ത് 2014ല്‍ ആരംഭിച്ച 231 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേയും 190 അഡീഷണല്‍ ബാച്ചുകളിലേയും 1,500 അദ്ധ്യാപകര്‍ക്കു ശമ്പളം ലഭിക്കുന്നുല്ലെന്ന് പരാതി. ശമ്പളം നല്കാന് നടപടിയെടുക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സ്കൂളുകളിലെ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയിട്ടും എയ്ഡഡ് മേഖലയിലെ തസ്തിക സൃഷ്ടിക്കാത്തത് ഇരട്ടത്താപ്പാണ്. ധനവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ശുപാര്‍ശ പ്രകാരം മുന്‍ സര്‍ക്കാര്‍ 2016 ഏപ്രിലില്‍ തന്നെ അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനപ്രകാരം അദ്ധ്യാപകര്‍ക്കു ശമ്പളം നല്‍കാമെന്നിരിക്കെ പുതിയ ഉത്തരവിലൂടെ അവരെ ദിവസക്കൂലിക്കാരാക്കി.
സാങ്കേതികത്വം പറഞ്ഞ് ആര്‍ഡിഡി ഓഫീസില്‍ ദിവസവേതനവും തടഞ്ഞുവച്ചിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളെ നാലു വര്‍ഷമായി ശമ്പളമോ സര്‍വീസ് ആനുകൂല്യങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ സമരവുമായി മുന്നോട്ടുപോകാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: