തിരുവനന്തപുരം: പി.സി. ജോര്‍ജ് രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് ആവശ്യപ്പെട്ടു. ജോര്‍ജ് മുതിര്‍ന്ന നേതാവാണ് അതുകൊണ്ടു തന്നെ ഭാഷയില്‍ മിതത്വം പാലിക്കണം. സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തങ്കച്ചന് പറഞ്ഞു.
ടി.എന്‍. പ്രതാപനെ ജോര്‍ജ് ജാതി പരാമര്‍ശിച്ച് വിമര്‍ശിക്കരുതായിരുന്നു. മുന്നണി സംവിധാനത്തിന് ചേരാത്ത ചര്‍ച്ചയാണ് ജോര്‍ജ് നടത്തിയത്. ജാതി പറഞ്ഞതിലുള്ള വികാരമാണ് പ്രതാപന്റെ പ്രതികരണത്തില്‍ ഉള്ളതെന്നും പി.പി. തങ്കച്ചന് പറഞ്ഞു. ജോര്‍ജ് മുന്നണിയില്‍ അമിതസ്വാതന്ത്ര്യം എടുക്കുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്. മിതത്വം പാലിക്കണമെന്ന് പലപ്പോഴും നേരില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.പി. തങ്കച്ചന് പറഞ്ഞു.
പി സി ജോര്‍ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണമെന്ന് കെ മുരളീധരന് പറഞ്ഞു. ജോര്‍ജിന്റെ പ്രസ്താവന യുഡിഎഫില്‍ വിള്ളലുണ്ടാക്കുന്നുവെന്നും മുരളീധരന് പ്രതികരിച്ചു. ജോര്‍ജ്ജ് സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന് വിഷ്ണുനാഥ് പറഞ്ഞു.
ജോര്‍ജ്-പ്രതാപന് തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് നടപടിയെടുത്തിട്ടുണ്ടെന്ന് കെ എം മാണി പ്രതികരിച്ചു. വൈകാതെ പ്രശ്ന പരിഹാരമുണ്ടാകുമെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: