കോട്ടയം : തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ ജില്ലയില്‍ പ്രതിഷേധമിരമ്പി.ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
ജില്ലയില്‍ എല്ലായിടത്തും ആര്‍എസ്എസ് -ബിജെപി പ്രവര്‍്ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്ത് സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ പോലീസ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു.
ആര്‍എസ്എസ് കോട്ടയം വിഭാഗ് സഹകാര്യവാഹ് ഡി.ശശികുമാറിനെയും നിരവധി പ്രവര്‍ത്തകരെയും പോലീസ് ലാത്തിക്ക് അടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സമാധാനപരമായി പ്രകടനം നടത്തി മടങ്ങിയ പ്രവര്്ത്തകരെയാണ് പോലീസ് പിന്നാലെ ചെന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശി്കുമാറിനെ കൂടാതെ പ്രവര്‍ത്തകരായ എസ്.ഹരികുമാര്‍, സന്തോഷ് കെ.്അരുണ്‍ എന്നിവര്‍ക്കും ഗുരതരമായി പരിക്കേറ്റു. ലാത്തി കൊണ്ടുള്ള കുത്തേറ്റ ശശികുമാറിനെ മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷ് കെ. അരുണും മെഡിക്കല്‍ കോളേജിലോണ്.ലാത്തി അടിയേറ്റ ഹരികുമാറിന്റെ തലയില്‍ എട്ട് തുന്നലുകളുണ്ട്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 11 മണിയോടെയാണ് കോട്ടയത്ത് നഗരം ചുറ്റി പ്രകടനം നടന്നത്. പ്രകടനത്തി്ല് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അണി നിരന്നു.
തിരുനക്കരയില്‍ പ്രകടനം അവസാനിപ്പിച്ച് മടങ്ങുമ്പോഴാണ് പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായത്. ഇതിന് മുമ്പ് പ്രകടനത്തിനിടെയില്‍ നിന്ന് ഏതാനും പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്തു. പ്രതിഷേധത്തിനൊടുവില്‍ പിടിച്ചവരെ പോലീസ് വിട്ടു. ഇതിനിടെയില്‍ കൂടുതല്‍ പോലീസ് നഗരത്തിലെത്തി. കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പോലീസ് എത്തിയത്.
പ്രകടനത്തിന് ശേഷം നടന്ന യോഗം ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ലിജിന്‍ലാല്‍, കെ.പി.ഭുവനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായി. കോട്ടയം കൂടാതെ വൈക്കം, ചിറക്കടവ് എന്നിവടങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറി.ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവും ഉണ്ടായി. കൊടിമരങ്ങളും പാര്‍ട്ടി ആഫീസുകളും ആക്രമിക്കപ്പെട്ടു. ചിറക്കടവില്‍ ബിജെപി പഞ്ചായത്ത് ക്മ്മിറ്റി ആഫീസ് സിപിഎം പ്രവര്‍്ത്തകര്‍ തകര്‍ത്തു. കോട്ടയം നഗരത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തറുടെ കാര്‍ സിപിഎം പ്രവര്‍്ത്തകര്‍ തകര്‍ത്തു. പോലീസ് നോക്കി നില്‍ക്കേയാണ് കാര്‍ തകര്‍ത്തത് .
കുമരകത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മിഥുനിന്റെ നേതൃത്വത്തിലാണ് കാര്‍ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: