ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ മറവില്‍ ഹോട്ടലുകള്‍ ചുമത്തിയ അമിത വില ജില്ലയിലെ മിക്ക ഹോട്ടലുകളിലും തുടരുകയാണ് . ജിഎസ്ടി വന്നപ്പോള്‍ നികുതി കുറഞ്ഞത് മറച്ചുവെച്ചാണ് ഹോട്ടലുകള്‍ ആളുകളെ കൊള്ളയടിക്കുന്നത്.
പതിനഞ്ച് ശതമാനം സേവന നികുതിയും 14.5 ശതമാനം വാറ്റും ചേര്‍ത്ത് നേരത്തെ 29.5 ശതമാനമായിരുന്നു ഹോട്ടല്‍ നികുതി. ഇതാണ് ജിഎസ്ടി വന്നപ്പോള്‍ 18 ആയി കുറഞ്ഞത്. എന്നാല്‍ പല ഹോട്ടലുകളും നിലവില്‍ എടുത്തുകൊണ്ടിരുന്ന 29.5 ശതമാനത്തിന് പുറമെ 18 ശതമാനം നികുതി കൂടിച്ചേര്‍ത്ത് വില ഈടാക്കുകയാണ് ചെയ്തത്. ഇതാണ് ഭക്ഷണ വില കുത്തനെ ഉയരാന്‍ കാരണമായത്. വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം വരെയുള്ള ഹോട്ടലുകള്‍ നികുതി നല്‍കേണ്ട. പരമാവധി 5500 രൂപവരെ ദിവസവരുമാനമുള്ള ഹോട്ടലുകള്‍ക്കാണ് ഇതിന്റെ പ്രയോജനം. എന്നാല്‍ ജിഎസ്ടിയുടെ പേര് പറഞ്ഞ് വിറ്റുവരവ് കുറവുള്ള തട്ടുകടകള്‍ വരെ വില ഉയര്‍ത്തിയതായാണ് പരാതി.
75 ലക്ഷം രൂപ വരെ വാര്‍ഷിക വാര്‍ഷിക വിറ്റുവരവുള്ള എസിയില്ലാത്ത ഹോട്ടലുകള്‍ക്ക് അഞ്ചുശതമാനമാണ് നികുതി. 75 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 12 ശതമാനവും. വാറ്റ് അുസരിച്ച് 14.5 ശതമാനമായിരുന്നു നികുതി. ഉപഭോക്താക്കള്‍ക്ക് 2.5 ശതമാനത്തിന്റെ കുറവാണ് ജിഎസ്ടി വന്നതോടെ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഭൂരിഭാഗം ഹോട്ടലുടമകളും വില കുത്തനെ ഉയര്‍ത്തുകയായിരുന്നു.
ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി വന്നപ്പോള്‍ വില കുറഞ്ഞു.
എന്നാല്‍, ജിഎസ്ടി വന്നപ്പോള്‍ സാധനങ്ങള്‍ക്ക് വില കൂടിയെന്ന കാരണമാണ് ചില ഹോട്ടലുകള്‍ ഉന്നയിക്കുന്നത്. ജിഎസ്ടി സംബന്ധിച്ച് ഹോട്ടലുടമകള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാല്‍, ചിലര്‍ നഷ്ടം വരാതിരിക്കാന്‍ തോന്നിയപോലെ വില കൂട്ടി വാങ്ങുന്ന രീതിയും നിലവിലുണ്ട.്
അതേ സമയം ഇന്ത്യന്‍ കോഫീഹൗസ് ഇക്കാര്യ്ത്തില്‍ മാതൃകയാണ്. ജിഎസ്ടിക്ക് മുമ്പുള്ള വില തന്നെ എല്ലാറ്റിനും വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: