അഹമ്മദാബാദ്: ഗുജറാത്ത് തീരം വഴി കടത്താന്‍ ശ്രമിച്ച 1500 കിലോഗ്രാം ഹെറോയിന്‍ പിടിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീര സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. 3500 കോടി വിലമതിക്കുന്നതാണ് ഇത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശം സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. തീരസംരക്ഷണ സേന, ഇന്റലിജന്‍സ് ബ്യൂറോ, കസ്റ്റംസ്, നാവിക സേന എന്നിവയുടെ സംയുക്ത അന്വേണത്തിലാണ് ഹെറോയിന്‍ പിടിക്കാനായത്.
ഇതോടൊപ്പം എട്ട് കപ്പല്‍ ജീവനക്കാരെ കൂടി പിടികൂടിയിട്ടുണ്ട്. വിശദമായ അന്വേഷണങ്ങള്‍ക്കായി കപ്പല്‍ ഇന്നലെ രാവിലെ പോര്‍ബന്തറില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: