ലണ്ടന്‍: എക്കാലത്തെയും മികച്ച നൂറു മീറ്റര്‍ ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ടാണെന്ന് മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ഡൊണാവന് ബെയ്ലി. ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നൂറില്‍ കിരീടമണിയാന്‍ സാധ്യതയുളള താരമാണ് ബോള്‍ട്ടെന്ന് ബെയ്ലി പറഞ്ഞു. ബോള്‍ട്ടിനെതിരെ ആരും പന്തയം വച്ചിട്ടുകാര്യമില്ല. വിജയം ബോള്‍ട്ടിനൊപ്പം നില്‍ക്കുമെന്നും ബെയ്ലി വ്യക്തമാക്കി.
മോണാക്കോയില്‍ ആഴ്ചകള്‍ക്ക് മുമ്പ് 9.95 സെക്കന്‍ഡില്‍ ഓടിയെത്തി ബോള്‍ട്ട് നൂറ് മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
നിലവില്‍ ബോള്‍ട്ടും ചിരവൈരിയായ ജസ്റ്റിന് ഗാറ്റലിനും ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരാണ്. അമേരിക്കയുടെ ക്രിസ്റ്റിയന്‍ കോള്‍മാനാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം ഒറിഗോണില്‍ കോള്മാന് 9.82 സെക്കന്‍ഡില്‍ നൂറ് മീറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു.ബോള്‍ട്ടിന്റെ സുഹൃത്തായ യോഹാന്‍ ബ്ലേക്ക് 9.90 സെക്കന്‍ഡിലും ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈയിന് 9.92 സെക്കന്‍ഡിലും നൂറ് മീറ്റര്‍ ഓടിയെത്തിയിട്ടുണ്ട്.
ബ്ലേക്ക് ഇത്തവണ ബോള്‍ട്ടിന് ഭീഷണിയായേക്കുമെന്ന് മുന്‍ ലോക ചാമ്പ്യനായ അതോ ബോള്ഡണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: