മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലിലിന്റെ കൊലപാതകത്തില്‍ പ്രതികള്‍ റിമാന്റില്‍. കാമുകിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
മാനന്തവാടി കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്, വേലികോത്ത് അമ്മു, പൊയില്‍ കോളനി കാവലന് എന്നിവരെയാണ് മാനന്തവാടി സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. മരണപ്പെട്ട സുലിലന്റെ കാമുകിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു. മരണം മുങ്ങിമരണമാണെന്നാണ് അന്നത്തെ പോലീസ് നിഗമനം.
കൊലപാതകം കുടുതല്‍ സങ്കീര്ണതയിലേയ്ക്കാണ് നീങ്ങുന്നത്. പ്രദേശവാസികള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അറിയിച്ചിട്ടും മുഖവിലക്കെടുക്കാത്ത അന്നത്തെ പോലീസ് നടപടി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ ബാധിക്കുന്നുണ്ട്. കൂടാതെ തലക്കടിച്ചാണ് സുലിലിനെ കൊന്നതെന്ന പ്രതികളുടെ കുറ്റസമ്മതവും കുടുതല്‍ സങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നത്.
തലക്കടിയേറ്റാണ് മരണം സംഭവിച്ചതെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് വന്നില്ല എന്നതും സുലിലിന്റെ മരണം കുടുതല്‍ ദുരുഹതയിലേക്ക്് നീങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: