കോട്ടയം: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ പോലീസ് പ്രകോപനം സൃഷ്ടിച്ചു. കോട്ടയം നഗരത്തില്‍ പോലീസ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. സമാധാനപരമായി പ്രകടനം നടത്തി മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം കാട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് തിരുനക്കരയിലായിരുന്നു പോലീസിന്റെ അഴിഞ്ഞാട്ടം. പ്രകടനത്തിനും യോഗത്തിനും ശേഷം മടങ്ങി പോവുകയായിരുന്ന പ്രവര്‍ത്തകരെ പോലീസ് പിന്നാലെ ചെന്ന് അടിക്കുകയായിരുന്നു.
ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ഡി. ശശികുമാറിനെ സിഐ നിര്‍മ്മല്‍ ബോസ് ലാത്തികൊണ്ട് മര്‍മ്മത്തിന് കുത്തി. വേദനകൊണ്ട് പുളഞ്ഞ ശശികുമാറിനെ ഒരുസംഘം പോലീസുകാര്‍ ചുറ്റുംനിന്ന് ലാത്തിക്ക് അടിക്കുകയും ചെയ്തു. മറ്റൊരു പ്രവര്‍ത്തകനായ ഹരികുമാറിന്റെ തല അടിച്ച് പൊട്ടിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സാരമായി പരിക്കേറ്റ ഡി. ശശികുമാര്‍, സന്തോഷ്.കെ, അരുണ്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് എട്ട് തുന്നലുണ്ട്.
മൂന്ന് മണിക്കൂറോളം പോലീസ് നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അടുത്തിടെ കോട്ടയം കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനം സൃഷ്ടിച്ച് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത ഉദ്യോഗസ്ഥനാണ് നിര്‍മ്മല്‍ ബോസ്. യോഗത്തിന് ശേഷം നേതാക്കളും പ്രവര്‍ത്തകരും മടങ്ങുന്നത് തക്കംനോക്കി നില്‍ക്കുകയായിരുന്നു പോലീസ്. പ്രവര്‍ത്തകര്‍ മടങ്ങുന്ന വഴിയേ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പല വാഹനങ്ങളിലായി പോലീസ് പിന്നാലെ പാഞ്ഞു. പോലീസിനെ കണ്ട പ്രവര്‍ത്തകര്‍ തിരുനക്കര ക്ഷേത്ര മൈതാനത്തേക്ക് ഓടിയെങ്കിലും അവരെയും പിടികൂടി. കയ്യില്‍ കിട്ടിയവരെ ക്രൂരമായി മര്‍ദ്ദിച്ചു. നിലവില്‍ 12-ഓളം പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണ്.
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തറുടെ കാര്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. വാഹനത്തിനുള്ളില്‍ ബിജെപി കൊടികള്‍ കണ്ടതിനെ തുടര്‍ന്നാണ് കാര്‍ നശിപ്പിച്ചത്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിലെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത റഗ്ബി കളിക്കുപയോഗിക്കുന്ന ബാറ്റാണ് ഇവിടെയും പ്രയോഗിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിഥുന്(അമ്പിളി)എന്നയാളുടെ നേതൃത്വത്തിലാണ് കാര്‍ തല്ലിതകര്‍ത്തത്. പൊന്‍കുന്നം ചിറക്കടവില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ ബിജെപി ആഫീസ് സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: