തിരുവനന്തപുരം: സംസ്ഥാനത്ത് ഡിവൈഎഫഐ-സിപിഎം അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
നേരത്തെ, തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടേയും, ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിന്റേയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയില്‍ അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഈ സമാധാനശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ ആര്.എസ്.എസ്- ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: