മുംബൈ: അന്ധേരിയില്‍ 14 വയസുകാരന് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച കിഴക്കന്‍ അന്ധേരിയില്‍ നടന്ന സംഭവത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആളെകൊല്ലുന്ന ഗെയിമായ ബ്ലൂ വെയില് ചലഞ്ചുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.
കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നോ, മാതാപിതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നോ ഇതിനെ സാധൂകരിക്കുന്ന തെളുവകള്‍ ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ കുട്ടിയുടെ സുഹൃത്തുക്കള്‍ നടത്തിയ ചില വാട്സ് അപ്പ് ചാറ്റുകളല് ഇത് ബ്ലൂ വെയില് ചലഞ്ചുമായി ബന്ധമുണ്ടെന്ന് തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചലഞ്ച്. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വെബ്സൈറ്റില്‍ പോയാല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നവരുമുണ്ട്.
ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം ഗെയിം തുടങ്ങുക. തീര്‍ത്തും ആവേശം നിറയ്ക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഗെയിമിന്റെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യണം.
ഒടുവില്‍ അമ്പതാം ദിവസം ഗെയി അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും അത് അവര്‍ അനുസരിക്കുന്ന അവസ്ഥയില്‍ അവര്‍ എത്തുന്നു എന്നതുമായാണ് കണ്ടെത്തിയിരിക്കുന്നത്. റഷ്യ, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളില്‍ 100ല്‍ അധികം കുട്ടികള്‍ ഗെയിമിന് അടിപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സംഭവത്തില്‍ അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കിഴക്കന്‍ അന്ധേരിയിലെ ഷേര്‍-ഇ- പഞ്ചാബ് മേഖലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ആളാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ കുട്ടിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: