പുനലൂര്‍: മണലിലെ സ്വകാര്യ പേപ്പര്‍മില്ലില്‍ നിന്ന് എരിച്ചിക്കല്‍ പൊരിക്കല്‍ തോട്ടിലേക്ക് വന്‍തോതില്‍ മലിനജലം ഒഴുക്കിയതായി പരാതി. തോട്ടിലെ മീനുകള്‍ ചത്തുപൊങ്ങി. നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന ജലസ്രോതസാണ് മലിനപ്പെട്ടത്. തോട്ടിലെ ജലം വെള്ളനിറത്തിലായി. രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലമാണ് തോട്ടിലേക്ക് ഒഴുക്കിയത്. മുന്‍പും മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതിയുണ്ട്. ഗ്രാമവാസികള്‍ പ്രതിഷേധസമരങ്ങള്‍ നടത്തിയതാണ്. എന്നിട്ടും മലിനജലം തോട്ടിലേക്ക് ഒഴുക്കാറുണ്ടെന്നാണ് ആരോപണം. വേനല്‍ക്കാലത്ത് എരിച്ചിക്കല്‍, ബ്ലാവടി, പൊരിയക്കല്, പുത്തയം ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ തോട്ടിലെ ജലമായിരുന്നു ആശ്രയം. ഇപ്പോള്‍ തോട്ടില്‍ കളിക്കുന്നവര്‍ക്ക് ത്വക്രോഗം ഉണ്ടാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത് തടയാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: