അഹമ്മദാബാദ്: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ നര്‍മ്മദ കനാല്‍ അടക്കം നിറഞ്ഞുകവിഞ്ഞൊഴുകിയതോടെ പ്രളയക്കെടുതിയിലകപ്പെട്ട ഗുജറാത്തിന് സാന്ത്വനമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. വിദൂര ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കി സേവാഭാരതി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സഹായമായി.
വടക്കന്‍ ഗുജറാത്തിലെ ജില്ലകളും അഹമ്മദാബാദ്, വഡോദര, ആനന്ദ് തുടങ്ങിയ ജില്ലകളും പ്രളയത്തിലാണ്. മരിച്ചവരുടെ സംഖ്യ 225 കടന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതിനൊപ്പം ഡാമുകളും കവിഞ്ഞൊഴുകിത്തുടങ്ങിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.
നാലര ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. 40,000ത്തിലേറെ പേരെ മാറ്റിത്താമസിപ്പിച്ചു. കരസേനയും വ്യോമസേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് പന്ത്രണ്ടായിരത്തോളം പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ ദുരന്തം സംഭവിച്ച ജില്ലകളില്‍ മുഖ്യമന്ത്രി വിജയ് രൂപാനി ദിവസങ്ങളായി ക്യാമ്പു ചെയ്താണ് ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയില്‍ പെടുമ്പോള്‍ ഗുജറാത്തിലെ 42 എംഎല്‍എമാര്‍ കര്‍ണ്ണാടകത്തിലെ റിസോര്‍ട്ടില്‍ സുഖവാസത്തിലാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി വിടുന്നവരുടെ എണ്ണം തടഞ്ഞു നിര്‍ത്തുന്നതിനായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണ്ണാടകത്തിലെ റിസോര്‍ട്ടില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: